Monday, October 12, 2009

വിദ്യാരൂപിണി സരസ്വതീ ....

സരസ്വതി എന്നാല്‍ സാരം സ്വയം കൊടുക്കുന്നവള്‍ എന്ന് അര്‍ത്ഥം കല്‍പ്പിക്കാം. ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ പ്രസാദം നല്‍കുന്ന ദേവിയാണ് സരസ്വതി. സരസ്വതീ സങ്കല്‍പ്പത്തില്‍ തന്നെ പല പ്രത്യേകതകളും കാണാം. വളരെ പ്രതീകാത്മകമാണ് ഈ സങ്കല്‍പ്പങ്ങള്‍. പ്രധാന സങ്കല്‍പ്പം വീണയാണ്. മറ്റൊന് ഗ്രന്ഥങ്ങള്‍. കൈയിലെ സ്ഫടിക ജപമാല, ഇരിക്കുന്ന താമരപ്പൂ, ശുഭ്രവസ്ത്രം, ഹംസം, മയില്‍ എന്നീ പക്ഷികള്‍, ഇതെല്ലാം സരസ്വതീ സങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്.


Posted by Picasa


സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും ജപമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ജ്ഞാന ചേതനയുടെ രണ്ട് ഭാവങ്ങളാണ് പ്രജ്ഞയും ബുദ്ധിയും.പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൌതിക മുന്നേറ്റത്തിനും സഹായിക്കുന്നു. .

പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്. വിദ്യയുടെ അധിദേവതയാണ് വാണീദേവിയായ സരസ്വതി. സരസ്വതീ ദേവി ശരീരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ സൂക്ഷ്മ രൂപത്തില്‍ ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും, ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട് സ്ഥാനങ്ങളായി വസിക്കുന്നു. ലക്ഷ്മി, ദുര്‍ഗ, സരസ്വതി യഥാക്രമം ഇച്‌ഛാശക്തിയുടെയും, ക്രിയാശക്തിയുടെയും ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്.
സരസ്വതീ ദേവി ആവിര്‍ഭവിച്ചത് വസന്തപഞ്ചമിയിലാണ് എന്നാണ് വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്‍റെ ഭാര്യയായും മകളായും സങ്കല്‍പ്പിച്ചു കാണാം. ക്ഷേത്രങ്ങളില്‍ മാത്രമല്ല വീടുകളിലും വിജ്ഞാന കേന്ദ്രങ്ങളിലും സരസ്വതിയെ ആരാധിക്കുന്നു. സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നു ..
*സരസ്വതീ ദേവീ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്
മഹത്തായ ഭാരത പാരമ്പര്യത്തില്‍ അക്ഷരം ദേവീ വരദാനമെന്നും അക്ഷരപൂജ ദൈവത്തിന്റെ പ്രത്യേകത അനുഗ്രഹം ആവശ്യമുള്ളതാണെന്ന് കരുതി അക്ഷരത്തെ ബഹുമാനിക്കാനും വന്ദിക്കാനും പ്രാപ്തരാക്കുകയായിരുന്നു പണ്ട് ഗുരുക്കന്മാര്‍ ചെയ്തിരുന്നത്.ഏതു വിദ്യയും ആരംഭിക്കും മുന്നെ പ്രാര്‍ത്ഥന. ഇന്നും സ്കൂളുകളില്‍ പ്രാര്‍ത്ഥനയുണ്ട്.ഒരോ ദിവസത്തേയും പഠനം ആരംഭിക്കുന്നതിനു മുന്നെ ബുദ്ധിക്ക് ശക്തിയും പ്രകാശവും നല്‍കി അനുഗ്രഹിക്കണമേ എന്നു.
എന്തിനു വേണ്ടി? അക്ഷരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് നന്നായി നല്ല മാര്‍‌ഗത്തില്‍ ഉപയോഗിക്കാനും സഹജീവികളില്‍ അനുകമ്പയോടും സ്നേഹത്തോടും സന്തോഷത്തോടും കൂടെ ഇടപഴകാന്‍ പര്യാപ്തമാക്കാനും ആയി നാം ആര്‍ജിക്കുന്ന അക്ഷരഞ്ജാനം ഉപയോഗിക്കാന്‍ ഇടയാക്കണെ എന്ന് ഓര്‍മ്മിക്കാന്‍....

സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക. വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല.

ഈശ്വരന്‍ നമുക്ക് ഒരോരുത്തര്‍‌ക്കും തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രയാണെന്ന് ചിന്തിക്കുന്നില്ല, കാണുവാന്‍ കണ്ണ് -കേള്‍‌‍ക്കുവാന്‍ കാത് -സംസാരിക്കുവാന്‍ നാവ് -ചിന്തിക്കുവാന്‍ ബുദ്ധി - അന്ധനെയും ബധിരനേയും മൂകനേയും നോക്ക്. ഈ വക കുറവുകള്‍ നമുക്കില്ല,ബുദ്ധിമാന്ദ്യമുള്ളവരും അല്ല, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാതെയും ഇല്ല. സ്വന്തഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍ കഴിയാത്ത അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉള്ളവരെ കണ്ടിട്ടൂണ്ടോ ? ഒരു നിമിഷമെങ്കിലും ഒരോരുത്തര്‍‌ക്കും കിട്ടിയ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ററ് നെറ്റില്‍ കൂടി ലോകത്തിന്റെ എല്ലാ മൂലയിലേയ്ക്കും കണ്ണും കാതും വാക്കുകളും എത്തിയപ്പോള്‍ ഇതൊന്നും സാധിക്കാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍.......

Monday, September 14, 2009

ലക്ഷ്യം...........

വിദ്യാഭ്യാസകാലം അവസാനിക്കാരായി.പന്ത്രണ്ടു വര്‍ഷങ്ങളും ഏതാനും മാസങ്ങളും കഴിഞ്ഞു.അസ്ത്രപ്രയോഗത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാവീണ്യം എന്നറിയാനായി ദ്രോണര്‍ ഒരു പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചു. കൃപരും അതിനോട് യോജിച്ചു. വൃക്ഷാഗ്രത്തില്‍ ഒരു കൃത്രിമക്കിളിയെ നിക്ഷേപിച്ചിട്ട് ദ്രോണര്‍ ശിഷ്യരോട് പറഞ്ഞു:- "ചെല്ലുക. ലക്ഷ്യം തെറ്റാതെ ആ വൃക്ഷാഗ്രത്തില്‍ ഇരിക്കുന്ന കിളിയുടെ കഴുത്ത് നിങ്ങള്‍ അമ്പെയ്തു മുറിക്കണം."

ആദ്യം തന്നെ യുദ്ധിഷിഷ്ടരനെ വിളിച്ചു.വില്ലുകുലച്ച് ലക്ഷ്യം നോക്കി കൊണ്ടു നില്‍ക്കുമ്പോള്‍ ആചാര്യന്‍ ചോദിച്ചു :-"ആ മരവും കിളിയും അതിന്റെ കഴുത്തും ഞാനും ഈ നില്ക്കുന്ന ജനങ്ങളും നിനക്ക് ദൃഷ്ടിഗോചരമാണോ? "
"അതേ ഗുരോ! ഞാനെല്ലാവരേയും കണുന്നു."
"ശരി നീ അത്രയ്ക്കായില്ല. മാറിനില്‍ക്കുക." എന്നു പറഞ്ഞദ്ദേഹം രണ്ടാമതായി ദുര്യോധനനെ വിളിച്ചു.
അവന്റെ ഉത്തരവും ശരിയായില്ല, പിന്നെ ഭീമനേയും ദുര്യോധനാനുജന്മാരായ തൊണ്ണുറ്റൊന്പതുപേരേയും നകുലസഹദേവന്മാരെയും ക്രമപ്രകാരം വിളിച്ചു. ആരുടെ മറുപടിയും തൃപ്തികരമായിരുന്നില്ല.
കര്‍ണ്ണനെ വിളിച്ചു മറുപടി ശരിയായില്ല.



ലക്ഷ്യം മാത്രം കാണുന്നതായി ആരും പറഞ്ഞില്ല. ഒടുവിലാണു പാര്‍ത്ഥനെ വിളിച്ചത്. അര്‍ജുനനോടൂം അതെ ചോദ്യം തന്നെ ചോദിച്ചു.അര്‍ജുനന്‍ ലക്ഷ്യസ്ഥാനതേക്ക് നോക്കിക്കൊണ്ടു പറഞ്ഞു:-
"ആ പക്ഷിയുടെ കഴുത്തല്ലാതെ മറ്റൊന്നിനേയും ഞാന്‍ കാണുന്നില്ല. ആ പക്ഷിയെ തന്നെയും ഗോചരമല്ല."
"ശരി ബാണം തൊടുത്തു വിടൂ." - ആചാര്യന്‍ കല്പ്പിച്ചു ഉത്തരക്ഷണത്തില്‍ വിജയന്‍ ഉന്നം നോക്കി അസ്ത്രമെയ്തു കിളിയുടെ കഴുത്തുമുറുച്ചു താഴെയിട്ടു......

ലക്ഷ്യം അതേവര്‍ക്കും ഉണ്ടാവണം
എഴുത്ത്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ..
എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .
ഒരു ഗുരു പഠിപ്പിച്ചാല്‍ ശിഷ്യര്‍ക്ക് അത് മനസ്സില്‍ ബുദ്ധിയില്‍ തറഞ്ഞു കയറണം. അതാണു ലക്ഷ്യം.

ലക്ഷ്യം പിഴച്ചാല്‍ ....

ഒരു വേട്ടക്കരനു വേണ്ടതും ലക്ഷ്യമാണ്. എയ്തുകൊള്ളിക്കണ്ടത് എവിടെ എന്നു മാത്രം നിശ്ചയിക്കുക,
അല്ലതെ മറ്റൊന്നും ഓര്‍ക്കരുത് ആലോചിക്കരുത് ഇരയുടെ മുന്‍-പിന്‍ കാലം ആലോചിച്ചാല്‍,
അമ്പുകൊണ്ടാല്‍ അല്ലങ്കില്‍ വേട്ടയാടപ്പെട്ടാല്‍
ഇരയുടെ മനോഗതി ഇവയോക്കെ ചിന്തിച്ചാല്‍ ലക്ഷ്യമില്ലാത്ത വേട്ടയാവും...
വെറും ഒരു ഗോഗ്വാ വിളി.
വേട്ടക്ക് പോയി തിരികെ വന്ന് മൂരിയിറച്ചി വാങ്ങി കഴിക്കാം....

പിന്നെ എന്റെ ചുറ്റും ശബ്ദമുഖരിതമാവണം എന്നു മാത്രമാഗ്രഹിക്കുമ്പോള്‍
വെറുതെ കുറെ വേട്ട പട്ടികളും ആയി കാടിളക്കി ഒരോട്ടം,
അത് നല്ലതാണു ശരീരം ഒന്നിളകികിട്ടും.
വേട്ടക്കാരനും ഇരയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും .....

മൃഗങ്ങള്‍ വേട്ടയാടും പക്ഷെ അതവയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രം, അല്ലാതെ മൃഗങ്ങള്‍ വിനോദത്തിനു വേട്ടയാടാറില്ല.
വെറുതേ ഇങ്ങനെ ഒക്കെ ഒന്നു ചിന്തിച്ചു.... നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം



ചിത്രം ഗൂഗിളിനോട് കടപ്പട്

Monday, September 7, 2009

കൊച്ചു കൊച്ചു സന്തോഷങ്ങള്‍



ഇന്ന് ലേബര്‍ ഡേയ് അവധി ദിവസം എന്ന മറവില്‍ ഇന്നലെ കിടന്നപ്പോള്‍ ലേശം താമസിച്ചു രാത്രി ഒന്നര മണി ചുമ്മ മക്കളോടൊപ്പം ഇരുന്ന് കത്തി വയ്പ്പായിരുന്നു റ്റിവിയില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തി വെറും 1250 പൗണ്ട് ഡയറ്റിങ്ങും ഓപറേഷനും കൊണ്‍റ്റ് 500 പൗണ്ടിനു താഴെ എത്തിച്ചു നാലു വര്‍ഷത്തിനു ശേഷം അയാള്‍ നടക്കുന്നത് കണ്ട് കരയണൊ ചിരിക്കണൊ എന്നറിയതെ കുറെ നേരം ഇരുന്നു....

ഒന്നു ഉറങ്ങി വന്നപ്പോള്‍ ഫോണ്‍ കോള്‍ അസമയത്ത് ഫോണ്‍ ബെല്ലടിച്ചാല്‍ ആകെ ഒരു വിറയലാ ..
ഫോണ്‍ എടുത്തപ്പോള്‍ പരിചയമില്ലാത്ത നമ്പറും ..സംസാരിച്ചപ്പോള്‍ വിശ്വസിക്കാനയില്ല .
വിളിക്കുന്നത് മുസ്തഫ!
ഞാന്‍ പെട്ടന്ന് ഉണര്‍ന്നു എന്താണിവിടെ സമയം എന്ന് മുസ്തഫക്ക് അറിയില്ലാ ഞാനും പറഞ്ഞില്ല.

കുറെ സമയം സംസാരിച്ചു .. അവിടെ നോമ്പാണ് . മകന്‍ പെരുന്നാളിനു ജൗളിയെടുക്കാന്‍ പോയിരിക്കുന്നു .ഇപ്പോള്‍ സ്കൂള്‍ അവധിയാണ് ....മുസ്തഫാ പറഞ്ഞു കൊണ്ടെയിരുന്നു.

ചാച്ചന്‍ നാട്ടില്‍ ചെന്നപ്പോള്‍ വിളിച്ചതും വളരെ കാര്യമായി എന്നൊട് പറഞ്ഞു..

മുസ്തഫാ ഫോണ്‍ വച്ചു ..
സമയം വെളുപ്പിനു മൂന്നു മണി പിന്നെ ഞാന്‍ ഉറങ്ങീല്ലാ.....
"മുസ്തഫാ സുഖമാണോ?" എന്നു ഞാന്‍ ചോദിച്ചപ്പോള്‍
"അതെ സുഖാണ്" .. എന്നു മുസ്തഫയുടെ മറുപടി..ഞാന്‍ അറിയാതെ എന്റെ കണ്ണില്‍ നിന്ന് കണ്ണൂനീര്‍‌ വന്നു...
മുസ്തഫയുടെ സ്ഥിതി കുറെ എനിക്ക് അറിയാം എന്നാലും മുസ്തഫക്ക് ഒരു പരാതിയും ഇല്ലാ.
എല്ലാവരോടും എത്ര നന്നായി സംസാരിക്കുന്നു ഇല്ലായ്മയോ വേദനയോ ഒന്നും മുസ്തഫയുടെ സംസാരത്തില്‍ വിഷയമല്ല.
ഇതാണു ശരിക്കും ഉള്ളില്‍ നന്മയുള്ള മനുഷ്യന്‍! അതെ സമയം മറ്റുള്ളവരെ പറ്റി തിരക്കാന്‍ മുസ്തഫ മറക്കുന്നും ഇല്ലാ.
കുറച്ചു ദിവസം ആയി ഞാന്‍ മുസ്തഫയെ വിളിച്ചിട്ട് അപ്പൊഴാ എനിക്ക് ഇന്നലെ മുസ്തഫായുടെ ഫോണ്‍ ..
വളരെ സന്തോഷം തോന്നി..
ആ സന്തോഷം ഉള്ളില്‍ ഒതുങ്ങുന്നില്ലാ അതുകൊണ്ടാണീ പോസ്റ്റ്...
സുലൈഖക്കും മുസ്തഫക്കും മകനും നല്ലതു വരുത്തണേ എന്നു പ്രാര്‍ത്ഥിക്കുന്നു..


മുസ്തഫയെ അറിയാത്തവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിക്കുക.
http://sarpagandhi.blogspot.com/2009_04_01_archive.html
http://vrindavani.blogspot.com/2009/04/blog-post.html