Tuesday, March 24, 2009

‘ഒരു വഴിത്തിരിവ്’.............

ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! ......തുടര്‍ച്ച.

ഞാന്‍ എന്തു പറയണം എന്നറിയാതെ മിഴിച്ചിരുന്നു.

ഒടുവില്‍ "രണ്ടു ദിവസം കഴിഞ്ഞ് വരൂ."എന്ന് പറഞ്ഞു. ഉച്ചയ്ക്കു ശേഷം അമ്മയും‌‌ ‌‌കൂടെ വരട്ടെ ... ഞാന്‍ പറഞ്ഞു കഴിഞ്ഞപ്പൊള്‍ എന്തോ വലിയ ആശ്വാസം പോലെ അവരെന്നെ നോക്കി അന്ന് ഒരു ഞായര്‍ ആയിരുന്നു ബുധനാഴ്ച വരാന്‍ തയാറായി അവര്‍ പോയി ..എനിക്ക് ഉറങ്ങാന്‍ പറ്റൂന്നില്ലാ പിറ്റെന്ന് ഞാന്‍ എന്റെ മറ്റൊരു ഫ്രണ്ടിനെ വിളിച്ചു അവരും ഒരു സ്ക്കൂള്‍ നടത്തുന്നുണ്ട് അന്ന് ലൈസന്സില്ലാതെ പതിനഞ്ചില്‍ താഴെ കുട്ടികളുമായി സ്ക്കൂള്‍ നടത്താം പക്ഷെ ഈ സ്ക്കൂള്‍ പ്രൈവറ്റ് ആണ് സ്റ്റാഫ് കൂടുതല്‍ ഉണ്ട് ഞാന്‍ ഈ കുട്ടിയെ പറ്റി പറഞ്ഞു ഉടനെ അവര്‍ പറഞ്ഞു വേണ്ടാ കേട്ടോ ഇങ്ങനെയുള്ള കുട്ടികളെ ചേര്‍ത്താല്‍ മറ്റുകുട്ടികളുടെ പേരന്റ്സ് തടസം പറയും തന്റെ ബിസ്സിനസ്സിനെ ബാധിക്കും .....ഞാന്‍ പറയുന്നത് കേള്‍ക്ക്, പല പേരന്റ്സിനും ഇഷ്ടമാവില്ല. ആ കുട്ടിയുടെ ചേഷ്ടകള്‍, ചെറിയകുട്ടികള്‍ അല്ലേ അവര്‍ അനുകരിക്കും. ചിലകുട്ടികള്‍ക്ക് ഭയം ആവും, വേണ്ട കേട്ടോ.പിന്നെ റിസ്ക് ഫാക്റ്റര്‍ അതും നോക്കണം.

ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വച്ചു എന്തോ മനസ്സ് വല്ലാതെ മുറിപ്പെട്ടു ..ഞാന്‍ തനിയെ പറഞ്ഞു ഇതു ബിസ്സിനസ്സ് അല്ല, ചാച്ചനെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ ആ കുട്ടിയെ നോക്കാന്‍ തീരുമാനിച്ചു ചിലപ്പോള്‍ അതൊടെ റെഗുലര്‍ സ്ക്കൂള്‍ പൂട്ടണ്ടതായി വരും .. ഓഫീസില്‍ ആയതു കൊണ്ടാവാം കൂടുതല്‍ ഒന്നും പറഞ്ഞില്ല. പതിവ് മൂളല്‍ ഞാന്‍ എന്റെ തീരുമാനം ഉറപ്പിച്ചു .

ഏതയാലും ഞാന്‍ എന്റെ മറ്റു ചില സുഹൃത്തുക്കളെ കൂടി വിവരം അറിയിച്ചു, പലരും പ്രോത്സാഹിപ്പിച്ചു എങ്കിലും നിയമ വശങ്ങള്‍ നോക്കണം കുട്ടിക്ക് എന്തെങ്കിലും വയ്യായ്ക വന്നാല്‍ ആരുണ്ട് എന്ന ചോദ്യം. ഒരു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ ആ വാരാന്ത്യത്തില്‍ ഇന്‍ഡ്യന്‍ കൌണ്‍സിലര്‍ ജനറലിന്റെ ഭാര്യ പേട്രണ്‍ ആയുള്ള ഒരു ലേഡീസ്‌ ക്ലബ് ഭാരവാഹികളുടെ മീറ്റിങ്ങ് അന്നു ഞാന്‍ ചെല്ലുന്നോ? അവരെ കാണാം സ്വാധിനമുള്ള പല ആളുകളും ഉണ്ട് ഒരു പക്ഷെ ഈ വിഷയം അവതരിപ്പിച്ചാല്‍ നല്ല ഒരു റെസ്‌പോണ്‍സ് കിട്ടുമെന്ന് പറഞ്ഞു.ആലോചിച്ചപ്പോല്‍ എന്തു കൊണ്ട് ഒന്നു ശ്രമിച്ചു കൂടാ എന്ന് തോന്നി മീറ്റിങ്ങിനു പോകാന്‍ മദ്രാസ്സുകാരായ എന്റെ രണ്ടു ഫ്രണ്ട്സ് കൂട്ട് ഉണ്ടെന്നത് ഒരു ധൈര്യം ആയി.

ഇതിനിടക്ക് ഞാന്‍ ഈ കുട്ടിയെ നോക്കാം എന്ന് പറഞ്ഞ് കഴിഞ്ഞ് എനിക്ക് വേറെ നാലു പേരന്റ്സിന്റെ ഫോണ്‍ വന്നു.ആ കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥ ഞാന്‍ എല്ലാവരോടും ശനിയാഴ്ച വീണ്ടും വിളിക്കു എന്ന് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് റിയാ അമ്മയുടെ കൂടെ എത്തി....അപ്പോള്‍ ആണു മനസ്സിലാകുന്നത് ആ കുട്ടി സ്വയം നേരെയിരിക്കാനാവില്ല വീണു പോകും.എനിക്ക് ഒരു ബേബി ചെയര്‍ ഉണ്ട് അതില്‍ ഇരുത്തി ഒരു അവന് അമ്മ തന്നെ ഭക്ഷണം കൊടുത്തു.
സ്ട്രൊകൊണ്ട് കുടിക്കും. ആദ്യമായി എനിക്ക് നിസഹായവസ്ഥ എന്താണെന്ന് മനസ്സിലായി...

അടുത്ത ദിവസം ഞങ്ങള്‍ മീറ്റിങ്ങിന് എത്തി ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ക്രീം ലെയര്‍ എന്ന് അവകാശപ്പെടുന്ന കൂട്ടം
മലയാളികള്‍ ആരും തന്നെയില്ലാ 25 പേരോളം ഉണ്ട് ..എന്തായാലും അനുഭാവപൂര്‍വം ഞങ്ങള്‍ അവതരിപ്പിച്ച കാര്യം കേട്ടു എന്ന് മത്രമല്ല ഉടനെ തന്നെ വേണ്ടത് ചെയ്യാമേന്ന് ഒരു വാക്കും.കാര്യമായി തന്നെ എല്ലാവരും പിറ്റെന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി
അന്വേഷണത്തില്‍ അറിഞ്ഞു മാനസീക വികാസം കുറഞ്ഞ കുറെ ഏറെ കുട്ടികള്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ ഉണ്ട് എത്രയോ കുട്ടികള്‍ വീടിനുള്ളില്‍ തന്നെ ആയി കഴിയുന്നു അങ്ങനെയുള്ള കുടുംബങ്ങള്‍ ഒന്നിച്ചു നാട്ടില്‍ പോലും പോകാറില്ല, സാധരണ ഗള്‍ഫ് ജീവിതമാവില്ല ഈ കുടുംബങ്ങളില്‍ പാര്‍ട്ടികള്‍ ഔട്ടിങ്ങ് ഷൊപ്പിങ്ങ് എന്തിനു ഒരു പായ്ക്കറ്റ് ഖുബൂസ് വാങ്ങാന്‍ പോലും കുടുംബം മുഴുവനൊടെ മിക്കപ്പോഴും പുറത്ത് പോവുക. ആ നിലയില്‍ നിന്ന് വിത്യസ്തമായി ഇവിടെ ആ കുട്ടിയെ വീട്ടില്‍ ഇരുത്തി ആരെങ്കിലും കൂടെ ഇരിക്കും അല്ലങ്കില്‍ കാറില്‍ കൊണ്ടു പോയാലും പുറത്ത് മറ്റുള്ളവരുള്ളിടത്ത് ഇറക്കില്ല..ഇതൊക്കെ പറഞ്ഞു കേട്ടപ്പോള്‍ മാത്രമാണ് ആ കുടുംബത്തിലേ ഒരോ അംഗങ്ങളും അനുഭവിക്കുന്നത് അറിയുന്നത്. അന്നു കുറെ വിവരങ്ങള്‍ കേട്ടു.

മിക്ക സ്കൂളിലും സ്പെഷ്യല്‍ എഡ്യുക്കേഷനു വേണ്ടാ സ്റ്റാഫില്ലാ അതു കൊണ്ടു തന്നെ കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ പറ്റുന്നില്ലാ .ഒരു അറബ് സ്കൂള്‍ ഉണ്ട് പക്ഷെ അവിടെ നാഷ്ണലിനു തന്നെ സീറ്റ് തികയുന്നില്ല പിന്നെ താങ്ങാനാവത്ത ഫീസും.
അവിടത്തെ ഡയറക്‍ടര്‍ ഒരു ജര്‍മങ്കാരി ഞങ്ങള്‍ക്ക് ട്രെയിനിങ്ങും പഠിപ്പിക്കാനുള്ള ബവേറിയന്‍ കരിക്കുലവും തരാം എന്ന് പറഞ്ഞു ഞങ്ങള്‍ നാലുപേര്‍ അവിടെ ചേര്‍ന്നു. ഈ സമയത്താണു ഒരു ഓഫര്‍ മാഞ്ചസ്റ്റര്‍ യൂണിവെഴ്സിറ്റിയുടെ ഒരു കൊഴ്സ് ചിലവ് കൈയ്യില്‍ നിന്ന് എടുക്കണം പക്ഷെ കൌണ്സിലേറ്റ് വഴി പഠിക്കനും പരീക്ഷയ്ക്കും ഉള്ള സൌകര്യം ​ചെയ്യാം എന്നു 56 പേര്‍ പങ്കെടുത്ത ആ മീറ്റിങ്ങില്‍ നിന്ന് ഞങ്ങള്‍ 6 പേര്‍ അപ്പോള്‍ തന്നെ റെജിസ്റ്റര്‍ ചെയ്യുന്നു.സ്പെഷ്യല്‍ നീഡ് കുട്ടികള്ക്കായി ഒരു വിങ്ങ് തുടങ്ങാന്‍ ആ മീറ്റിങ്ങില്‍ തന്നെ തീരുമാനം ആദ്യമായി ധനശേഖരണം അതിനു നല്ല ഒരു കൂട്ടം ആളുകള്‍ മുന്നോട്ട് വന്നു,3 മാസം കൊണ്ട് അതായത് സെപ്റ്റബറില്‍ സ്പെഷ്യല്‍ കെയര്‍ സെന്റര്‍ എന്ന് ശാഖ ഇന്ത്യന്‍ എബസിയുടെ സ്കൂളില്‍ തുടങ്ങി.

ഞാന്‍ ആ നേരം കൊണ്ടു എന്റെ കൊഴ്സ് തീര്ത്തു SCC ചേര്‍ന്നു ആദ്യത്തെ ആറ് മാസം ശമ്പളമില്ലതെ ജോലിചെയ്യണം ഫണ്ട് കുറവാണ്.അതു വരെ മുന്നൊട്ട് വന്ന പലരും അതോടെ പിന്‍വാങ്ങി.എന്റെ സ്കൂള്‍ പൂട്ടി -മാസം രണ്ടായിരം റിയാലിനു മേല് എനിക്ക് ഉണ്ടായിരുന്ന വരുമാനം ഇല്ല . റിയ ഉള്‍പ്പെടെ 4കുട്ടികളും എന്റെ ഒപ്പം സ്പെഷ്യല്‍ കെയര്‍ സെന്ററില്‍ വന്നു. അതൊരു നല്ല ഗ്രൂപ്പ് ആളുകളുടെ സഹായമുള്ള കൂട്ടയ്മയായി കുട്ടികളെ ആഴചയില്‍ ഒരു ദിവസം ഒരു ശിശു രോഗവിദഗ്ദയും,ENTയും വന്നു നോക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ഫിസിയോ തെറപ്പിസ്റ്റ് വന്ന് പരിശീലനം എല്ലാ ദിവസവും സ്പീച്ച് തെറപ്പിക്ക് സ്പീച്ച് തെറപ്പിസ്റ്റ്,ഹെഡ്മിസ്ട്രസ്,2റ്റീച്ചേഴ്സ്,ഒരു ആയ,ഇങ്ങനെ 8 പേരടങ്ങുന്ന് ഫാകള്‍റ്റി 20 കുട്ടികള്‍.
സെറിബ്രല്‍ പാള്‍സി,ഡൌണ്‍സിഡ്രൊം, ഓര്‍ട്ടിസ്റ്റിക്,ഹിയറിങ്ങ് ലോസ്, ലേണിങ്ങ് ഡിസേബിള്‍ഡ് ഇങ്ങനെയുള്ളവരാണ് ആദ്യബാച്ചില്‍ വന്നത്, ആദ്യദിവസം പേരന്റ് റ്റീച്ചര്‍ മീറ്റിങ്ങ് അന്ന് ആ മാതാപിതാക്കളുടെ സന്തോഷം കാണണമായിരുന്നു.എല്ലാ കുട്ടികളും യൂണിഫിമില്‍ വന്നു.

ബുദ്ധിമാന്മാരെ അതി ബുദ്ധിമന്മാരക്കുന്ന് മെയിന്‍ സ്‌ട്രീമില്‍ നിന്ന് ഞാന്‍ mentally challenged ആയുള്ള കുട്ടികളുടെ അടുത്തെത്തി.

ഒന്നു ചിരിക്കാതെ പേരറിയാതെ ഞാന്‍ തൊടുന്നു അല്ലെ തലോടുന്നു എന്ന് തിരിച്ചറിയുന്നില്ലാത്ത കുഞ്ഞുങ്ങള്‍ .ഞാന്‍ എന്തെല്ലാം അവര്‍ക്കായി ചെയ്താലും അവരെന്നെ തിരിച്ചറിയാറു പോലും ഇല്ലാ, ‘താങ്ക്യൂ റ്റീച്ചര്‍’ എന്ന് പറയാനാവാത്ത മക്കള്‍!
നല്ലതു സുന്ദരന്‍ കണ്ടാല്‍ ഓടിചെന്ന് വാരി എടുക്കാന്‍ തോന്നും എന്ന് പറയുന്ന മക്കളല്ല. അക്ഷരങ്ങളോ പാഠങ്ങളൊ അല്ല അത്യാവശ്യം ദൈനം ദിന ആവശ്യങ്ങള്‍ക്ക് സ്വയം പര്യാപ്തത ഇതു മാത്രമായിരുന്നു അവരെ പരിശീലിപ്പിക്കാന്‍ ശ്രമിച്ചത്. ഒന്ന് നേരെ ഇരിക്കാന്‍. ഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍. ചെരുപ്പിടാന്‍, വസ്ത്രം ധരിക്കാന്‍.എന്തിന് പടി കയറാനും ഇറങ്ങാനും.ഒരു രണ്ട് വയസ്സുള്ള കുഞ്ഞ് സ്വയം ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ അറിയില്ലാതിരുന്ന പത്തുവയസ്സുകാരുണ്ട്, അവര്‍ക്ക് സിമ്പതിയല്ല വേണ്ടത് എന്ന് മാതാപിതാക്കളെ പറഞ്ഞു ബോധ്യപെടുത്തുന്നതായിരുന്നു ഏറ്റവും ശ്രമകരം.
കാലത്ത് 8 മണിക്ക് ആ കുട്ടികള്‍ വന്നാല്‍ ഉച്ച്ക്ക് ഒരു മണിക്ക് പോകുന്നതു വരെയുള്ള് എല്ലാ ചെയ്തികളും എഴുതി അവയുടെ റിപ്പൊര്‍ട്ട് ആ വാരാന്ത്യത്തില്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച Individual Education Program ല്‍ വരുത്തേണ്ടുന്ന മാറ്റങ്ങള്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍.ഇങ്ങനെ ആഴ്ചയില്‍ ആറ് ദിവസവും ജോലി പല ദിവസവും ക്ലാസ് കഴിഞ്ഞ് മീറ്റിങ്ങുകള്‍ ..

ചില ദിവസങ്ങല്‍ മലമുകളിലേക്ക് കല്ലുരുട്ടി കയറ്റുന്ന നാരാണത്തു ഭ്രാന്തനെ പോലെ ആയിരുന്നു
"ഞാന്‍ ചെയ്തതു ഒന്നും ആവുന്നില്ല"എന്ന് ഏതു നേരവും മനസ്സ് പറഞ്ഞു.
അന്ന് ചിലപ്പൊള്‍ ഈശ്വരനോട് പോലും ഞാന്‍ എന്തു പറയണമെന്ന് അറിയാതെ ഇരുന്നു പോകും.. ......

ഞാന്‍ ജോലി കഴിഞ്ഞ് വന്ന് മണിക്കുറുകള്‍ വായിക്കാനിരിക്കുന്നത് എന്റെ ആ ദിവസത്തെ പകലിനെ മറക്കാനായിരുന്നു....
...ഓരൊ മുഖവും മുന്നില്‍... പരിചയപ്പെട്ട അമ്മമാര്‍..
എഴുതാന്‍ ..ധാരാ‍ളം . ..എന്തുമാത്രം സാധിക്കുമെന്നറിയില്ല, എന്നാലും ശ്രമിക്കാം..

Wednesday, March 11, 2009

ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! ......

നല്ലൊരു വാരാന്ത്യം എല്ലാവര്‍ക്കും നേരുന്നു....!
ഗള്‍‌ഫിലാണു ഈ ലോകത്തിലെ ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! നമുക്ക് സ്വന്തമായ ഒരു ദിവസം! കാലത്തെ അലാറം ഇല്ലാതെ ഉണരുക ഒരു ലേറ്റ് ബ്രേക്ക്ഫാസറ്റ്, കഴിഞ്ഞു വിപുലമായ ഉച്ചഭക്ഷണത്തിനു കിച്ചനില്‍ നില്‍ക്കുമ്പോള്‍ കാണാം,
11 :00 മണിയ്ക്ക് ആദ്യ ബാങ്കു വിളിയ്ക്കുമ്പോള്‍ തന്നെ ഉഷാറായി കിച്ചനില്‍ വന്നു എന്നോട് സ്പെഷ്യല്‍ കുശലം ചോദിച്ച് ഇത്തിരി പുന്നരോം പറഞ്ഞ് തിരിഞ്ഞ് കുപ്പീടെ പിടലിയ്ക്ക് പിടിക്കുന്ന ചാച്ചന്‍, അപ്പൊഴേയ്കും ഡോര് ‍ബെല്ല് അടിക്കും ... ഡിങ്കിരി പട്ടാളം എത്തി,ഇത്ര കൃത്യനിഷ്ടയുള്ള ഗ്രൂപ്പ് വേറെയില്ല്....രണ്ട മൂന്ന് മണിക്കുറ് ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രുവം വരെ സൂര്യനു താഴെയും മുകളിലും ചുറ്റുവട്ടത്തും ഉള്ളാ സകല കാര്യങ്ങളും ചര്‍ച്ചയ്ക്ക്.. ..
എന്റെ അടുക്കളയില്‍നിന്ന് അപ്പോള്‍ 'കൊമ്പന്‍ ഉലത്തിയ' മണം മതിലുകള്‍ ഭേദിച്ച് പുറത്തേയ്ക്ക് ....

ആറ് ഫ്ലാറ്റുകളിലായി പരന്നു കിടക്കുന്ന ഞങ്ങളുടെ ലോകം വലിയ കൂട്ടുകുടുംബം തന്നെയായിരുന്നു . വ്യാഴാഴ്ച വൈകുന്നേരങ്ങള്‍ ഷോപ്പിങ്ങ്, ഒത്തുകൂടല്‍ വിശേഷാവസരങ്ങളിലെ കള്‍ച്ചറല്‍ പരിപാടികള്‍ എന്നിങ്ങനെ .. വെള്ളിയാഴ്ച ഞങ്ങള്‍ സ്ത്രീകള്‍ എല്ലാവരും ഭക്ഷണം ഉണ്ടാക്കും വീട്ടില്‍ ഉച്ച ഭക്ഷണം പക്ഷെ എല്ലാവരും ഒന്നിച്ച് ഇരുന്നാണ് കഴിക്കുക പിന്നെ ആ ആഴ്ച ഇറങ്ങിയ ക്യാസറ്റ് ഇരുന്ന് കാണുക .. ഞങ്ങളുടെ ഇടയില്‍ കുടിയന്മാരില്ലായിരുന്നു,എന്നാല്‍ കുടിക്കാത്തവരുമില്ല..

അന്താക്ഷരി, പാട്ട്,പഴം കഥ പറച്ചില്‍ കാട്ടികുട്ടിയിട്ടുള്ള വിരുതുകള്‍ ഒക്കെ വിളമ്പും .. കൂട്ടത്തില്‍ പ്രണയിച്ചു ഒളിച്ചു ഓടി കെട്ടിയവര്‍ മുതല്‍ നാണിച്ച് കാല്‍ നഖം നോക്കി നിന്നപ്പോള്‍ കാ‍ര്‍ന്നോന്മാര്‍ കല്യാണം ഉറപ്പിച്ച് നടത്തിയവര്‍ വരെ .. ഇന്നിപ്പൊ ധൈര്യമായി പറയാം ആ സെറ്റിലേ എല്ലാവരും ആ‍ നാടുവിട്ടു .... ..
ലോകത്തിന്റെ തിരക്കുപിടിച്ച മൂലകളില്‍ ശ്വാസം വിടാന്‍ നിന്നാ നേരം പോയി എന്ന് പറഞ്ഞു നെട്ടോട്ടം തുടരവേ....

ചാച്ചന്റെ പതിവ് വീക്കെണ്ട് കോള്‍ .......
അപ്പോ പറഞ്ഞു വന്നതു വെള്ളിയാഴ്ചാ .......
ഒരു പുതിയ പൊസ്റ്റ് എഴുതി തുടങ്ങുകയാണ് .....................................

30 വര്‍ഷത്തെ പ്രവാസജീവിതം അതില്‍ തന്നെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മേഖല ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്യങ്ങളെ നേരിടാന്‍ നിവര്‍ത്തിയില്ലാതെ നിസ്സഹാ‍യായി എന്നാല്‍ അതില്‍ പരസ്പരം കുറ്റപ്പെടുത്തി ഒളിച്ചോടാനും വയ്യാതെ നിന്ന ഒരു കൂട്ടത്തിനു
നടുവില്‍ കൌണ്‍സില്‍ ചെയ്യാനും അവരുടെ കഥകള്‍ കേള്‍‌ക്കാനും അനുഭവങ്ങള്‍ പങ്കു വയ്ക്കാനും ഇട വന്നപ്പോള്‍ മാത്രമാണു ജീവിതത്തിന്റെയും ജീവന്റെയും വിലയറിയുന്നത് .

ഒരാളുടെ ജീവിതത്തിലേ ഏറ്റ്വും വലിയ വിഷമം അഥവാ നിസ്സഹായാവസ്ഥ എന്താ? ആലോചിച്ചിട്ടുണ്ടോ?
പോട്ടെ ആണൊരുത്ത്ന്റെ നേട്ടം ?
പഠിച്ച് നല്ല ജോലി പിന്നെ മനസ്സില്‍ പിടിച്ച ഒരു പെണ്ണിനെ കണ്ടെത്തി വിവാഹം കഴിക്കുക പിന്നെ തന്റെ സ്വന്തം എന്ന് പറയാന്‍ ഒരു കുട്ടി, കുടുംബം ഇതൊക്കെയാണല്ലേ?

എനിക്ക് ഒരു കുഞ്ഞുണ്ടാവാന്‍ പോകുന്നു എന്ന് പെണ്ണിനെക്കാള്‍ ത്രില്ലൊടെ പറയുന്നത് ആണാണെന്ന് ഞാന്‍ എപ്പൊഴും ശ്രദ്ധിച്ചിട്ടുണ്ട്.. ഗര്‍ഭിണിയാവുമ്പോള്‍ ഒരു സ്ത്രീ അത്ര ഒന്നും പ്രതികരിക്കുന്നില്ല.
എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ മുതല്‍ ഒത്തിരി കിനാക്കള്‍ നെയ്യുന്ന ഭര്‍ത്താക്കന്മാര്‍.ഭാര്യയുടെ പ്രസവത്തൊടെ ശരിക്കും അച്ഛനാവുന്ന പുരുഷനെ ഇന്നു കാണാം അതാണു ശരാശരി ആള്‍ക്കാര്‍....
സ്വന്തം കുഞ്ഞിനേയും തോളിലേറ്റി നടക്കുന്നത് വലിയ അഭിമാനത്തൊടെയാണ്.

ഇനിയാണ് ഒരു നീറുന്ന യാഥാത്യത്തിന്റെ നടുവില്‍ ഞാന്‍ എത്തപെട്ടത്
അന്ന് ഞാന്‍ ഒരു പ്ലേസ്കൂള്‍ നടത്തുന്നു 2വയസ്സു മുതല്‍ മുകലിലൊട്ട് ഉള്ള കുട്ടികള്‍ .. എല്‍ കെ ജി യു കെ ജി കഴിഞ്ഞ് അവര്‍ മെയിന്‍ സ്കൂളില്‍ പോകും. എല്ലാവര്‍ക്കും അന്ന് എട്രന്‍സ് പരീക്ഷയുണ്ട് എല്ലാവരും മിടു മിടുക്കര്‍‌..
പെട്ടന്ന് ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു .
"മാഡം എനിക്ക് ഒരു കുട്ടിയുണ്ട് ഇപ്പോള്‍ 6 വയസായി ഇതു വരെ സ്കൂളില്‍ പോയിട്ടില്ലാ, ഞാന്‍ ഇവിടെ പല സ്ക്കൂളിലും ചെന്നു എന്റെ കുട്ടിയുടെ പ്രശ്നം......"

അയാള്‍ സംസാരിയ്ക്കാന്‍ ബുദ്ധിമുട്ടി ..ഞാന്‍ പറഞ്ഞു വൈകിട്ട് കുട്ടിയെയും കൂട്ടി വരൂ സംസാരിക്കാം ...
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം പലപ്പൊഴും -വിസ പ്രശ്നം- ഭാര്യ ഓവര്‍ സ്റ്റേ ആവും സ്കൂളില്‍ കൊണ്ട് വിടാന്‍ വയ്യാതെ , അല്ലങ്കില്‍ ആയിടയ്ക്ക് നാട്ടില്‍ നിന്നു എത്തിയതാവും ഭാഷയുടെ പ്രശ്നം അല്ലങ്കില്‍ എണ്ട്രന്‍സ് ജയിച്ചില്ലായിരിക്കും അങ്ങനെ പല കേസ്സുകള്‍ വരും.ഞാന്‍ കാര്യമാക്കിയില്ല. വൈകിട്ട് കുട്ടികള്‍ എല്ലവരും പോയി ..
ഞാന്‍ വീട്ടിലെ മറ്റ് ജോലികളുമായി നില്‍ക്കുമ്പോള്‍ ഡൊര്‍ ബല്ല് ..
ഞാന്‍ ഡോര്‍ തുറന്നു ഒരു ചെറുപ്പക്കരന്‍ മുപ്പതു- മുപ്പത്തഞ്ചു വയസോളം പ്രായം തോന്നും...
"മാഡം കാലത്തെ ഞാനാ ഫോണ്‍ ചെയ്തത് .."
“ഓ ശരി വരൂ.”
"ഫാമിലി വണ്ടീലാ കൂട്ടിവരാം" ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ കുട്ടിയെ എടുത്ത് അയളും പിറകില്‍ ഭാര്യയും ആയി വന്നു
കുട്ടി തോളിള്‍ കിടക്കുന്നു ..ചില കുട്ടികള്‍ അങ്ങനെയാണ് പുതിയ സ്ഥലം,ആളുകള്‍ പിന്നെ സ്ക്കൂള്‍ എന്ന് ഒക്കെ കേട്ടിട്ടാവും.
ഞാന്‍ അവരേയും കൂട്ടി എന്റെ ഓഫീസിലേയ്ക്ക് നടന്നു.....
അയാള്‍ കുട്ടിയെ മടിയില്‍ വച്ച് ഇരുന്നു ഞാന്‍ അപ്പൊഴാണ് കാണുന്നത് ആ കുട്ടിയുടെ നോട്ടം എങ്ങും ഉറയ്ക്കുന്നില്ല,ചെറിയൊരു സ്വരം വയ്ക്കുന്നുണ്ട് . അവരുടെ രണ്ടു പേരുടെയും മുഖത്തെയ്ക്ക് ഞാനറിയാതെ നോക്കി ജീവിതം കത്തി ജ്വലിച്ച് നില്‍ക്കണ്ട പ്രായം പക്ഷേ ആ മുഖത്ത് കണ്ട ഭാവങ്ങള്‍ മറക്കാനോ വിവരിക്കാനോ എനിക്കിന്നുമാവുന്നില്ല.
“കുട്ടി സംസാരിക്കുമോ?” ഞാന്‍ ചൊദിച്ചു
“ഇല്ലാ.” ...
“പറഞ്ഞാല്‍ കേള്‍ക്കുമോ?”
“ചിലപ്പോള്‍ വിളിച്ചാ നോക്കും.”അമ്മയാണതു പറഞ്ഞതു ..
“വേറെ കുട്ടികള്‍?”
“ഇല്ലാ ഇതിപ്പൊ രണ്ടാമതെ ഗര്‍ഭിണിയാ അതാ, ഇവനൊന്ന് സ്കൂളില്‍ പോയാല്‍......ചിലപ്പോ മറ്റു കുട്ടികളുടെ കൂടെ ഇരിക്കുമ്പോള്‍..” അര്‍ദ്ധൊക്‍തിയില്‍ അവര്‍ നിര്‍ത്തി...ബാ‍ക്കി പറയാതെ എന്നെ നോക്കി..
എനിക്ക് എന്തു മറുപടി പറയണം എന്ന് അറിയില്ലാ, അവിടെ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ എന്നെ നോക്കുകയാണു ..
എനിക്ക് പറയാം എനിക്ക് ആ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാം എന്ന് അല്ല്ലങ്കില്‍ പറ്റില്ല എന്നും
...............................
......................................
..............................................
........................................................ഇതു ഒരു കഥയല്ല തുടരാം ...

Saturday, March 7, 2009

“ങാ നീ കിടന്നില്ലേ”

റ്റിവി കാണുകയായിരുന്നു.അവര്‍‌ രണ്ടുപേരും..
പെട്ടന്ന് അവള്‍ പറഞ്ഞു നേരം വളരെ ഇരുട്ടി വല്ലത്ത ക്ഷീണം
ഞാന്‍ കിടക്കാന്‍ പോകട്ടെ..
അവള്‍ എണീറ്റ് നടന്ന് അടുക്കളയില് ‍എത്തി,
സിങ്കില്‍ കിടന്ന ഗ്ലാസും സ്പൂണും കഴുകി വച്ചു,
പഞ്ചസാരാപാത്രം ഒഴിഞ്ഞിരിക്കുന്നു അതു നിറച്ച് അടച്ചു വച്ചു,
ഫ്രിഡ്ജിലെക്ക് കുപ്പികള് ‍വെള്ളം നിറച്ചു , കുട്ടികളുടെ സ്നാക്ക് എടുത്തു വച്ചു
പിറ്റെ ദിവസത്തെ യൂണി ഫോം എടുത്തു,
കുട്ടികള്‍ വായിച്ചിട്ട് ബുക്കുകള്‍ അവിടെയിട്ടിട്ടാണു പോയത് അതെടുത്ത് ബുക്ക് ഷെല്‍ഫില്‍ അടുക്കി, വെയിസ്റ്റ് എല്ലാം ബാസ്കറ്റില്‍ ഇട്ടു,
നനഞ്ഞ റ്റവല്‍ വിരിച്ചിട്ടു ,
വാതില്‍ അടച്ചൊ എന്ന് ഒരു വട്ടംകൂടി നോ‍ക്കി,
ജനാലയുടെ കുറ്റികള്‍ ഇട്ടു... അലക്കനുള്ള തുണികള്‍ കൂടയില്‍ ഇട്ടു.
മോന്‍ പതിവു പോലെ ലൈറ്റ് ഇട്ട് കിടന്നുറങ്ങി ലൈറ്റ് ഓഫ് ആക്കി മോള്‍ ഹോം വര്‍ക്ക് ചെയ്ത ബുക്ക് ബാഗില്‍ വച്ചിട്ടില്ലാ അതും വച്ചു അവളേയും പുതപ്പിച്ചു ..

നാളെ ഫ്രണ്ടിന്റെ പിറന്നാള്‍ ആണ് കാര്‍ഡ് എടുത്ത് വച്ചു..
നാളേ വരും വഴിക്ക് കടയില്‍ കയറണം ലിസ്റ്റ് എടുത്ത് അതും ബാഗില്‍ വച്ചു. ബാത്ത്റൂമില്‍ പോയി പല്ലു തേച്ചു കൈയും കാലും കഴുകി ക്രീം പുരട്ടി ..
നൈറ്റ് ഡ്രസ്സിട്ട് വരുമ്പോള്‍ അവന്‍ വിളിച്ചു ചോദിച്ചു
“ങാ നീ കിടന്നില്ലേ? കിടക്കാന്‍ പോണൂ എന്ന് പറഞ്ഞിട്ട്...”

അവള്‍ പറഞ്ഞൂ “ഓ ഇതാ കിടക്കാറായി!”

ഷൂ എടുത്ത് റാക്കില്‍ വച്ചു

മീന്‍ കൂട്ടിലെ ലൈറ്റ് കെടുത്തി

കിളിക്ക് വെള്ളം കൊണ്ടു വച്ചു.

നാളത്തേക്കുള്ള് ഡ്രസ്സ് എടുത്ത് വച്ചൂ .

അപ്പോഴേക്ക് അവന്‍ “ഞാന്‍ കിടക്കുവാ.” റിമൊര്‍ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന്‍ ഉറങ്ങി തുടങ്ങി.. റ്റിവി യുടെ അടുത്തിരുന്ന മിക്സ്ചറിന്റെ പാത്രവും ബിയറിന്റെ ബൊട്ടിലും റ്റീ ഷേട്ടും എടുത്തു റിമോര്‍ട്ട് തിരികെ വച്ചു ലൈറ്റ് കെടുത്തി അവള്‍ ചുറ്റും ഒന്നും കൂടി നോക്കി , പതിയേ നടന്നു .........

അസാധാരണമായി ഇവിടെ ഒന്നും നടന്നില്ലല്ലോ.....

മഹിളാദിനാശംസകള്‍ !!


ഒരു ഫോര്‍വേഡ് ഈ മെയിലില്‍ നിന്ന് പ്രചോദനം








ഇന്ന് സാര്‍വദേശീയ മഹിളാദിനം !!

ചിത്രം
http://kaanaamarayathu.blogspot.com സുനിൽ കൃഷ്ണന്റെ ശേഖരത്തിൽ നിന്ന്