Friday, November 14, 2008

ഒരു തേങ്ങല്‍....

പരിഭവമേതുമില്ല. പരാതിയൊട്ടുമില്ല.
എങ്കിലുമെന്‍നെഞ്ചില്‍ ഒരു വലിഞ്ഞു മുറുകല്‍
അതില്ലന്ന് പറഞ്ഞാല്‍‌ അതസത്യമാണ്.
ഒരു തേങ്ങല്‍,അടക്കീട്ടുമടങ്ങാത്തൊരു തേങ്ങല്‍!

മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന
അകലങ്ങളില്‍ മനസ്സില്‍തന്നെയുണ്ടാവുമെന്ന
നിന്റെയാവാക്കില്‍ തൂങ്ങി ഞാനിന്നും....
എന്‍‌മനസ്സിന്‍ മുറവിളിയിന്നു നീയെന്തേ കേട്ടില്ല,
എന്തേ എന്‍‌വിളി നിന്മനസ്സിലേക്കെത്താത്തൂ ?
കേള്‍ക്കും കേള്‍ക്കാതിരിക്കാന്‍ നിനക്കാവില്ല.

മറന്നുവോ മഞ്ഞുവീണുതുടങ്ങുമ്പോള്‍
മഞ്ഞു മൂടുമീതാഴ്‌വാരത്തില്‍
അടച്ചിട്ട വാതിലിനരുകില്‍ മുട്ടിവിളിക്കാന്‍
നീയുണ്ടാ‍വുമെന്നെന്‍‌ കാതിലോതി നീപിരിഞ്ഞത്
ഇന്നീതാഴ്വാരങ്ങള്‍ കോടമഞ്ഞിന്‍‌ പുതപ്പണിഞ്ഞു
വരും, നീ വരും, വരാതിരിക്കാൻ നിനക്കാവില്ല

ചക്രവാളത്തില്‍ അവസാനത്തെ
പക്ഷികൂട്ടവും പറന്നകലുമ്പോള്‍‍
അസ്ഥിക്കുള്ളില്‍ സൂചിക്കുത്തുപോല്‍
തണുപ്പരിച്ചിറങ്ങുമ്പോൾ
കോടമഞ്ഞീമലയെ മറയ്ക്കുമ്പോള്‍
ഇലകള്‍കൊഴിഞ്ഞീ മരങ്ങള്‍
നിശ്ചലമായ്‌ നില്‍ക്കുമ്പോള്‍
വീണ്ടും എന്‍ ‌മനസ്സിനോട് ഞാന്‍
പറയുകയാണ് നീ വരും....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും
നിനക്കാവില്ല