Saturday, May 31, 2008

ഒരു തോരാമഴയില്‍...

മഴ

മഴനനഞ്ഞ്, നനഞ്ഞ് ഒലിച്ച് വരുന്ന ഓര്‍‌മ്മകള്‍
ഓര്‍മ്മ വച്ചനാള്‍ മുതല്‍ മഴ നനയുന്നത് ഹരമാണ്

ഒന്നും പറ്റിയില്ലങ്കില്‍ നെടും പുരയില്‍ നിന്ന്
അടുക്കള പുരയിലേക്ക് ഓടുക

നനയാന്‍ പാകത്തിന്‍ വെള്ളം കിട്ടിയില്ലങ്കില്‍
വെള്ളം വീഴുന്ന ഓടിന്റെ താഴേകൂടി ഓടുക...

അങ്ങനെ നനഞ്ഞ് നനഞ്ഞ്
ബാല്യത്തില്‍ നിന്ന് കൌമാരത്തില്‍ എത്തി

വീണ്ടും നനഞ്ഞു... വീണ്ടും നനഞ്ഞപ്പോള്‍ കണ്ടത്
നനഞ്ഞ സ്വപനങ്ങള്‍...കണ്ണിരിന്റെ നനവുള്ള ....

കണ്ണീരിന്റെ നനവാണെന്നറിഞ്ഞത്,
ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക്

ഉപ്പുരസമുണ്ടെന്നറിഞ്ഞപ്പോഴാണ്.........
വീണ്ടും ചക്രവളങ്ങളില്‍ മഴയുടെ ഇടിമുഴക്കം

കുട

ചുറ്റും നൂല്‍ മഴ ! മഴ നനയണ്ടേ?..
മഴ നനയുവാനാണെനിക്കിഷ്ടം....

ഒരു കുടയുണ്ടായിരുന്നെങ്കില്‍
ഉണ്ടായിരുന്നെങ്കില്‍...

അതും പിടിച്ചു നനയാമായിരുന്നു
അതൊരു രസമല്ലെ ഒരു കുട പിടിച്ച്

ഉം... അതെ അതെ
നനയാതിരിക്കാന്‍ ചേര്‍ന്നു നില്‍ക്കും

പക്ഷേ അങ്ങോളം നനയും
ഇടക്ക് കുടക്ക് വേണ്ടി തല്ലുകൂടും

കുട ചായിച്ചു പിടിക്കും
അപ്പോള്‍ രണ്ടാളും നനയും.


മരം

നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്‍ക്കുവാന്‍ സാ‍ധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ

തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

Saturday, May 3, 2008

ചിത



വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്.

ഓര്‍മ്മകളും സൌഹൃദങ്ങളും
വലിയ സമ്പാദ്യം എന്ന് കരുതി
മനസ്സിന്റെ മാണിക്യകൊട്ടരത്തില്‍
കൂട്ടിവച്ചു, കാത്തുവച്ചു, കാവലില്ല, പൂട്ടില്ല.
അഗ്നി കത്തി കയറുകയാണ്

ഓര്‍മകളെ ചാമ്പലാക്കാനൊരുങ്ങുകയാണ്
നിശ്വാസങ്ങള്‍,നെടുവീര്‍പ്പുകള്‍, ഗദ്‌ഗദങ്ങള്‍
പൊട്ടിച്ചിരികള്,‍ കരച്ചിലുകള്‍, തലോടലുകള്‍,
ശാസനകള്‍ ,കുത്തുവാക്കുകള്‍, അങ്ങനെ എല്ലാം

ഇന്ന് അവയ്ക്ക് തീ കൊളുത്തുമ്പോള്‍
പൊള്ളുന്നു നോവുന്നു വേവുന്നു എന്നാലും ,
കല്ലും മുരടും വേര്‍തിരിച്ചു വരുമ്പോള്‍
എല്ലാം കത്തിച്ചു അഗ്നി ശുദ്ധി വരുത്തി

ഞാന്‍ കാത്തു നില്‍ക്കൂം വീണ്ടും ഒറ്റക്കാവുകയാണ്
അല്ല ഒറ്റക്കാക്കപെടുകയാണ്, അതിജീവിക്കാന്‍ ആവുമോ ?
ഈ കൊടും ശൈത്യത്തെയും ഈ തീച്ചൂളയുടെ ചൂടിനെയും
ഒരു പട്ട് പുതപ്പ് കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കാനാവുമോ?
അറിയില്ല ഒന്നും അറിയില്ല..എന്നിട്ടും ആശിക്കുന്നു
ഒരു പട്ട് പുതപ്പിന്റെ ചൂടിനായ് ചൂരിനായ് .....