Thursday, December 27, 2007

ഇനി ഒരു ജന്മം തരുമൊ....?




എന്നാണ് ശ്രീയേട്ടന് ‍മനസ്സില് കയറിപറ്റിയത് ? കൃത്യമായി ഓര്ക്കുന്നില്ല . അതോ ഓര്മ്മ വയ്ക്കും മുന്പേ പ്രണയിച്ചു തുടങ്ങിയൊ ? അഞ്ച് വയസ്സിന്റെ മൂപ്പ് സ്ഥാനം ശരിക്കും തണലായിട്ടായിരുന്നു .
സംരക്ഷണം ഏറ്റ് എടുത്തപോലെ കളിക്കിടെ ആരും എന്നെ ഞോണ്ടാന് ശ്രീയേട്ടന് സമ്മതിക്കില്ലാ അങ്ങനെയാണു എന്റെയുള്ളിലെ ആദ്യ ഓര്മ്മ. വലിയ അവധിക്കാണ് ഒത്തു കൂടല് തറവാട്ടില് എല്ലാവരും എത്തും . ഓരോ വര്ഷവും ആ രൂപം മനസ്സില് കൂടുതല് ആഴത്തില് മുദ്രണം ചെയ്തു എന്നതു ഞാന് പോലും അറിഞ്ഞില്ലാ.

ലാലേട്ടന്റെ കല്യാണം വലിയവധിക്കു സ്കൂള് പൂട്ടിയപ്പൊഴാണ്, അന്നാണ് ആദ്യമായി പട്ടു പാവാടയും ജാക്കറ്റും കിട്ടുന്നത് , തല നിറയെ പൂവും ചൂടി പാവാടയും ജാക്കറ്റും ഇട്ട് വന്നു ചാടിയതു ശ്രീയെട്ടന്റെ മുന്നില് " ഹായ് ഹായ് നില്ലു നില്ലു " എന്നു പറഞ്ഞു പിടിചു നിര്ത്തി " ഹും! പെണ്ണു സുന്ദരികുട്ടിയാ " എന്ന് സ്വരം താഴ്ത്തി പറഞ്ഞു ഞാന് ഓടി തിരിഞ്ഞു നോക്കുമ്പോള് ഒരു ചിരിയോടെ ശ്രീയേട്ടന് നോക്കി നിന്നിരുന്നു ...


പിറ്റെ കൊല്ലം എന്തോ കാരണത്താല് തറവാട്ടില് പോയില്ലാ ആയിടക്കായിരുന്നു ഭാഗം വെപ്പും വാക്കുതര്ക്കങ്ങളും . ചെല്ലുക, മുത്തശ്ശിയെ കാണുക പോയ കാറില് അപ്പോള് തന്നെ മടങ്ങുക അങ്ങനായി പിന്നത്തെ പോക്കു വരവ് അങ്ങനെ ചെല്ലുന്നത് മുന്കൂട്ടി അറിയിച്ചിട്ടൊന്നുമല്ലാ അച്ഛനോടൊപ്പം മുത്തശ്ശിയെ കാണണം എന്നു വാശി പിടിച്ചു പോയി. ചെന്നിറങ്ങിയപ്പൊള് മുതല് കണ്ണുകള് ശ്രീയേട്ടനെ തിരഞ്ഞു തറവാട്ടിലില്ലാ, ചിറ്റയെ കാണാന് എന്നും പറഞ്ഞു ഓടി എത്തിയപ്പൊഴൊ അവിടെയും ഇല്ലാ എര്ണാകുളത്തു പോയത്രേ, അപ്പൊള്‍‌ മന്സ്സില്‍‌ എന്താ തൊന്നിയതു നിര്‍‌ വചിക്കാന്‍‌ അറിയില്ലാ. പിന്നെ അഛനോടൊപ്പം തറവാട്ടില്‍‌ പോകാനുള്ള ഊഴം എന്റെതായിരുനില്ലാ പിന്നെ എന്നൊ പെട്ടന്ന് അച്ഛന് പോകുന്നു എന്നറിഞ്ഞ്കൂടെപോകാന് ചോദിച്ചപ്പൊള് അമ്മാ വിലക്കി.

"പ്രായമായ് പെമ്പിള്ളാര് വീട്ടിലിരുന്നമതി ഞാന് പറയും എവിടെ പോണം എന്നൊക്കെ'' .

പിന്നെ അച്ഛന്റെ കൂടെയുള്ള ഊരുചുറ്റല് നിലച്ചു . അങ്ങനെ ഇരുന്നപ്പൊഴാണു വലിയമ്മയുടെ മരണം പത്തില് പഠിക്കുന്ന നേരം എന്നാലും പോകാതിരിക്കാന് പറ്റില്ലാല്ലൊ, പോയി . അന്ന് എല്ലാവരും വന്നു ആള്ത്തിരക്ക് ദുഖം തളം കെട്ടിയാ വീട് സന്ധ്യയായി എല്ലാവരും അവിടെയും ഇവിടെയുമായി നിന്നു അടക്കത്തില് സംസാരിക്കുമ്പോഴാ പെട്ടന്ന് മഴ വന്നത് ചായിപ്പിന്റെ അരുകില് നിന്ന് കയ്യില് വെള്ളം ഇറ്റിച്ചുനിന്നപ്പൊള് കൈയ്യില് പിടിച്ചു ഒരു വലി. ശരിക്കും ഞെട്ടി തൊണ്ടയില് നിന്നു സ്വരം പുറത്തു വരും മുമ്പെ ശ്രീയെട്ടന്റെ മുഖം ആ ഇരുണ്ട വെട്ടത്തില് കണ്ടു. എന്നെ വലിച്ചിറക്കി തൊട്ടടുത്തുള്ള കച്ചി തുറുവിന്റെ മറവില് എത്തി.

"എത്ര നേരമായി നിന്നെ തിരയുന്നു നീ ഇവിടെ വന്നിരിക്കുവാ ".

അന്തം വിട്ടു ഞാന് നോക്കി നിന്നു. ഈശ്വരാ രണ്ടു കൊല്ലം കൊണ്ട് ഇത്രയും മാറ്റമൊ? നല്ല ഉയരം പിന്നെ ഒരു താടി. ഞാന് അറിയാതെ കൈ എത്തി ആ തടിയില് തൊട്ടു. പെട്ടന്ന് മഴക്ക് ശക്തിയേറി പയ്യെ ഞാന് ആകത്തേക്കു ഓടി. രാത്രി ഊണ് വല്യമ്മാവന്റെ വീട്ടില് കലവറയും വിളമ്പും ഒക്കെ ആയി ശ്രീയേട്ടന് വലിയ കാരണവരുടെ മട്ടില്‍. ശ്രീയേട്ടനു എന്നെ കണ്ട മട്ടു പോലുമില്ലാ. ഊണ് കഴിഞ്ഞെഴുന്നേറ്റപ്പോള് ശ്രീയേട്ടന്‍ പറഞ്ഞു.

"മാളൂട്ടി നീ അവിടെ ഒന്നു നില്ക്കു , ചാവടിയില് അച്ചാറിരിക്കുന്നു ഒന്നു എടുത്തെ ".

ഞാന് അങ്ങോട്ട് നടന്നു, അവിടെ എങ്ങും അച്ചാറ് കണ്ടില്ലാ കാലടി സ്വരം കേട്ട് നോക്കുമ്പോള് തൊട്ട് അരുകില് ശ്രീയേട്ടന് "എവിടാ അച്ചാറ്"? ചോദിച്ചു തീരന്നില്ലാ അതിനു മുന്നെ ഞാന് ശ്രീയേട്ടന്റെ കയ്ക്കുള്ളില്. ഒരുചിരി ആയിരുന്നു ഉത്തരം. ഒരു നിമിഷം അങ്ങനെ നിന്നിട്ട് ശ്രീയേട്ടന് പൊയി.

പിറ്റെന്ന് കണ്ടു കൂടിയില്ലാ. കര്മ്മങ്ങള് കഴിഞ്ഞയുടനെ തന്നെ മടങ്ങിപോന്നു. പിന്നെ രണ്ടു കൊല്ലം തറവാട്ടില് പോയില്ല. അപ്പൊഴേക്ക് കോളെജില് ആയി തറവാട്ടില് കലഹം കൊടുമ്പിരി കൊണ്ടു. അമ്മയെ അമ്മാവി എന്തോ പറഞ്ഞു എന്നും അല്ലാ അമ്മ അമ്മവിയെ എന്തോ പറഞ്ഞു എന്നും ഉള്ള തര്ക്കത്തില് ആരും അങ്ങോട്ടും ഇങ്ങോട്ടും വരാതെയും പോകാതെയുമായി.

പെട്ടന്നാണ് മുത്തശ്ശി അച്ചനെ കാണണം എന്ന് അറിയിച്ചത്. എനിക്ക് കോളജില് അനിശ്ചിത കാല പണിമുടക്ക് കാരണം ക്ലാസ്സില്ലാത്ത സമയം , അമ്മ എന്തോ എതിര് പറഞ്ഞില്ലാ അഛനോടൊപ്പം തറവാട്ടില് എത്തി, അച്ഛനെ കണ്ടതും മുത്തശ്ശി കരച്ചിലായി അച്ഛന് മുത്തശ്ശിയുടെ മൂറിയില് കയറി വര്ത്തമാനം തുടങ്ങി. ആ നേരം നോക്കി ഞാന് അമ്മാവിയുടെ അടുത്തെക്ക് ഓടി, അവിടെ എത്തിയപ്പൊള് ചായ്പ്പിനെ അറ്റത്തെ മുറിയില് കുറെ ബുക്കുകള്ക്ക് നടുവില് ശ്രീയേട്ടന്. അമ്മായിയെ കാണാനില്ലാ, നേരേ ശ്രീയേട്ടന്റെ അടുത്തു എത്തി ..

"ങ്ഹേ ! നീ എപ്പൊ എത്തി?"

പിടിച്ചിരുത്തി കുറെ നേരം. ഒന്നും പറഞ്ഞില്ലാ. മേശവലിപ്പില് നിന്നു സിഗറെറ്റെടുത്ത് കത്തിച്ചു വലി തുടങ്ങി,"ഹും ! ഇപ്പൊ ഇതും തുടങ്ങിയൊ?" ഞാന് ചോദിച്ചു, 'എന്താ വേണ്ടേ ? എന്നാ ദേ നിര്ത്തി ! എന്നു പറയുമെന്ന് കരുതിയോ ? ഒന്നു പോടീ"..ഒന്നും കൂടി ആഞ്ഞ് വലിച്ചു.


"ഞാന് പോവ്വാ"നീ എവിടെ പോണു? നില്ല് ..നിന്നൊട് ഒരു കാര്യം പറയട്ടെ, ഞാന് നോക്കി നിന്നു, പിന്നെയും ഒന്നും പറയുന്നില്ലാ , ശ്രീയേട്ടന്‍‌ പയ്യെ എണീറ്റു ഷര്ട്ട് എടുത്തിട്ടു, വന്നേ എന്ന് പറഞ്ഞു പുറത്തെക്കിറങ്ങി. പുറകെ ഞാനും, തോടിയുടെ അറ്റത്തെത്തി തിരിഞ്ഞ് എന്നെ ഒന്നു നോക്കി വളരെ ഗൗരവത്തില് പറഞ്ഞു

"മാളു ഞാന് നാടു വിടുവാ , ആരോടും പറയുന്നില്ലാ. നീ അറിയണമെന്നു ഭഗവതി കരുതിക്കാണും അതാ നീ ഇന്നു വന്നെ.

"ശ്രീയെട്ടാ എങ്ങോട്ടാപോണെ?"

തല്ക്കാലം ബോബേക്ക് ഇന്ന് രാത്രീ.

അമ്മായി അറിഞ്ഞോ ഇക്കാര്യം?

ഇല്ലാ .. ഞാന് ആരോടും പറയുന്നില്ലാ.

അവിടെ ആരാ ശ്രീയെട്ടാ ഉള്ളെ? ഞാന് ചോദിച്ചു. ഇവിടെ എനിക്കാരാ ഉള്ളെ? ഇതിലും ഭേദമാവും."കയ്യാലയുടെ അരുകിലൂടെ നടന്നു......ഒന്നും മിണ്ടിയില്ലാ...പെട്ടന്ന് തിരിഞ്ഞ് ശ്രീയേട്ടന് "നീയിപ്പൊ സ്ഥിരം സാരിയായോ?

"ഇല്ലാ ഇന്നു ഉടുത്തു ...
"നന്നായിരിക്കുന്നു "...വീണ്ടും മൌനം .. "ഇവിടെ നിന്നാല് ശരിയാവില്ലാ ഞാന് പോകുവാ" ..ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ അത്രക്കു ഉറച്ചതായിരുന്നു ആ തീരുമാനം. ശ്രീയെട്ടന്റെ അ വസ്ഥാ അറിയാം പഠിത്തം കഴിഞ്ഞു ജോലി തരമാകാത്തതിന്നാല് എല്ലായിടത്തു നിന്നും കുത്തുവാക്കുക്കള് പിടിച്ച് നില്ക്കുന്നതിനും ഒരതിരില്ലേ? ഒരു വിസ എടുക്കാന് ഒത്തിരി ആശിച്ചു പക്ഷെ സഹായിക്കന് ആരുമില്ലാ, ശരിയാ, ഇതാ നല്ല തീരുമാനം പോകട്ടെ!

കണ്ണീല് വെള്ളം ചിറകെട്ടാന് തുടങ്ങി. നെഞ്ചില് ഒരു നെരിപ്പൊട് വെന്തു നീറി,ചുണ്ടുകള് ചേര്ത്തിരുക്കി ഞാന് നടന്നു ..രണ്ടുവശത്തും ഉയര്ത്തി കെട്ടിയാ കയ്യാലയുടെ നടുവിലൂടെ ശ്രീയേട്ടന്റെ പിറകെ നടന്നപ്പൊള് മനസ്സിനൊട് ചൊദിച്ചു എന്നെങ്കിലും ഈ കാലടി പിന് തുടരാന് ആവുമൊ? ഉള്ളിലെ ആശ ഞാന് ഇന്നു വരെ ശ്രീയേട്ടനോട് പറഞ്ഞിട്ടില്ലാ തിരിച്ചു ഇങ്ങോട്ടും....ഒരു പക്ഷെ ഈ പോക്കില് ഒന്നു കലുറപ്പിക്കാന്.

മനസ്സ് കടിഞ്ഞാണ് ഇല്ലാതെ പാഞ്ഞു.


ഹും! പോകും മുന്പെ മുത്തശ്ശിയെ ഒന്നു കാണണം തറവാട്ടിലെ പടി കയറുമ്പോ ശ്രീയെട്ടന് പറഞ്ഞു...അച്ഛന് ഇപ്പൊഴും മുത്തശ്ശിയോട് എന്തോ പറഞ്ഞിരിക്കുന്നു .. ശ്രീയേട്ടന് അടുക്കളയിലെക്ക് നടന്നു പുറകെ ഞാനും ..

“ഓ! നിനക്കീ വഴി ഒക്കെ അറിയ്യോ ശ്രീകുട്ടാ? ചെറ്യമ്മെടെ പരിഭവം ശ്രീയെട്ടന് ഒന്നും മിണ്ടാതെ ഒരു പപ്പടം കൈ എത്തി എടുത്തു പൊട്ടിച്ചു ഒരു തുണ്ട് എനിക്കുനീട്ടി "ചേച്ചി ഓടി അല്ലെ? നാരങ്ങാ വെള്ളം എടുത്തിട്ട് നൊക്കുമ്പോ കണ്ടില്ല" ഇന്ദുവാണ്. ഉത്തരം വേണ്ടാല്ലൊന്നു കരുതി ഒരു ചിരിയില് ഒതുക്കി അല്ലെലും ഒന്നു മിണ്ടാന് സ്വരമില്ലായിരുന്നു. ശ്രീയേട്ടന് നോക്കി കൊണ്ടെ ഇരുന്നു ഇന്നുവരെ കണ്ടിട്ടില്ലത്താ പോലെ! ചെറിയമ്മ എന്തൊക്കെയൊ ചോദിക്കുന്നു. ശ്രീയേട്ടന് ഹം, ഹും,.. ഈ രീതിയില് ഉത്തരം കുറെ ആയപ്പൊ"ഹും നിന്നോടാരാ വല്ലതും പറയുന്നെ? ഒരു കൊലം കണ്ടില്ലെ താടിം മുടിം ..ഒരു ജുബ്ബാടേം തോള്‍‌സഞ്ചീടേം കുറവുണ്ട് ഇന്ദു ചിരിച്ചു ശ്രീയേട്ടന് ഒന്നും മിണ്ടില്ലാ..ആ നിര്‍‌വികാരമായ മൌനം കണ്ടപ്പൊ പേടി തോന്നി. ഇന്ദൂ, ഊണ് കാലമായില്ലെ? എടുത്തോളു രാഘവന്‍‌ പോവാത്രേ..ശ്രീയെട്ടന്‍‌ മെല്ലെ ചാവടിയിലേക്ക് നീങ്ങി, ഹും നീ ഇവിടെയുണ്ടായിരുന്നൊ?ഇല്ലാ അമ്മാവന് വന്നന്ന് അറിഞ്ഞ്.........പകുതിക്കു നിര്ത്തി .

"തൊട്ടപ്പുറത്താ ഒന്നു കണികാണാന് കിട്ടില്ലാ" മുത്തശ്ശി എണ്ണി പെറക്കി ശ്രീയെട്ടന് മുത്തശ്ശിയെ ചുറ്റി പിടിച്ചു ,

"വേണ്ടാ വേണ്ടാ കള്ള സ്നേഹം! ഹും എനിക്ക് അറിയാം.." ഇന്ദുവിനും,ചെറിയമ്മക്കും ഒപ്പം ഞാന് ഊണ് വിളമ്പാന് കൂടി. കുട്ടിയിരുന്നൊളു.. ശ്രീകുട്ടാ കൈ കഴുകി വാ മുത്തശ്ശി ഓരൊരുത്തരെയും വിളിച്ചിരുത്തി. ശ്രീയേട്ടന്റെ ഒപ്പം ഇരുന്നു ഊണ് കഴിഞ്ഞയുടനെ പോന്നു.

പിന്നെ മറ്റൊരു ലോകത്തായി പരീക്ഷ ചൂടില് ഹൊസ്റ്റലിലെ എല്ലാ മൂലയിലും ബുക്കുകളും നോട്ട്സുകളുമായി പടവെട്ടുന്നവര് മാത്രം കളിയും ചിരിയും എല്ലാം മറന്ന ദിവസങ്ങള്...

ഒരു ദിവസം പെട്ടന്ന് അമ്മയുടെ ഫോണ് "മാളൂ നീ രാവിലത്തെ ഫാസ്റ്റിന് തന്നെ ഇങ്ങു വാ ഞാന് സിസ്റ്ററിനോട് പറഞ്ഞിട്ടുണ്ട് അച്ചന് ബസ്റ്റാന്ഡില് കാണും ".കമ്പി വാചകം.

തിരുവയക്കു എതിര് വയ് ഇല്ലാ, എന്തിനാണാവോ...ബസ്സില് നിന്നു ഇറങ്ങുന്നിടത്തു അച്ഛന് കാത്തു നില്ക്കുന്നു കൈയില് നിന്നു ബാഗ് വാങ്ങി നേരെ കാറിലേക്ക് നടന്നു..

"എന്തിനാ അച്ഛാ വരാന് പറഞ്ഞതു എക്സാമിനു ഇനി 7 ദിവസമേയുള്ളു... അച്ഛന് ചിരിച്ചു .. മോളെ ഒരു കൂട്ടര് വരുന്നു നിന്നെ ഒന്നു കാണണം , പറഞ്ഞു കെട്ടിടത്തോളംവളരെ നല്ലാ ബന്ധം. ഇതു പോലെ എല്ലാം ഒത്തു ഒന്നു കിട്ടാന് പാടാ..

"ഇപ്പൊഴെ എനിക്ക് കല്യാണമൊ?"

അത് പെണ്കുട്ടികളുടെ ഒരു 'ചാം'ആ നേരത്തു തന്നേ വിവാഹം നടക്കണം .ദെ നിന്റെ തഴെ ഒരാള് കൂടി രണ്ടാളെയും ഒരോകയ്യില് പിടിച്ചെല്പ്പിക്കണം, അച്ഛന്റെ പറച്ചില് കെട്ടപ്പൊള് അറിഞ്ഞു അവിടെ എല്ലം ഉറപ്പിച്ചു. ഞാന് എത്തിയാമതി, പിന്നെ ഒന്നും മിണ്ടിയില്ലാ. മനസ്സില് അന്നു വരെ കണ്ടാ സ്വപ്നക്കുടിന് തീപിടിക്കുന്നതറിഞ്ഞു ...

വീടെത്തി പിന്നെ എല്ലാം വേഗം തീരുമാനമായി .. എക്സാം എഴുതി പെണ്ണ് കാണല് ചടങ്ങിനു 21ആം പക്കംകല്യാണം ഒരാഴ്ചക്കകം അമേരിക്കക്ക് പറന്നു. രണ്ട്പതിറ്റാണ്ടിനിടക്ക് 3 തവണ മാത്രം നാട്ടില്.... അതിലേറെ തവണ അമ്മ എത്തി ... നട്ടിലെ എല്ലാ വിശേഷങ്ങളില് നിന്നു വിട്ടു നിന്നപ്പൊഴും എന്നും മനസ്സ് ആ തൊടിയിലും കാവിലും ചുറ്റമ്പലത്തിലും കറങ്ങി കൊണ്ടിരുന്നു ..എന്നും ഉണരുമ്പൊ മനസ്സ് മന്ത്രിച്ചു ഞാന് അന്യനാട്ടിലാണ് എന്ന് , നട്ടിലേക്ക് പോണമെന്നാ ചിന്താ കലശലായി. അദ്ദേഹത്തോട് സൂചിപ്പിച്ചു തടസ്സം ഒന്നും പറയാതെ സമ്മതിച്ചു .. യാത്രാ തീരുമാനിച്ചു ..രണ്ടാള്ക്കും ഒന്നിച്ചു ലീവ് കണ്ടെത്താനായില്ലാ ... നട്ടിലേക്ക് വിളിചു വരുന്ന വിവരം അറിയിച്ചു ..മനസ്സ് തുടികൊട്ടുകയായിരുന്നു.

എയര് പോര്ട്ടിലെത്തി സ്വീകരിക്കാന് ഇന്ദുവും മോനും. അപ്പോള്‍ ഇന്ദു പറഞ്ഞാണ് അറിഞ്ഞത് ശ്രീയേട്ടനും നാട്ടില്‍ എത്തിയിട്ടുണ്ടത്രേ . 22 വര്ഷത്തിന് ശേഷം ഒരു കണ്ടുമുട്ടല് ...............

ഇന്ദു കുട്ടിത്തം വിട്ട് വലിയ വീട്ടമ്മ ആയി അവളുടെ മാറ്റം ഞാന് നോക്കി നിന്നു നാട്ടില് നിന്നകൊണ്ട് എല്ലാവരെയ്യും തമ്മില് ഇണക്കുന്ന കണ്ണി അവളായി ...

"ചേച്ചി മണ്ണാന് തൊടിയും ആ വീടും ഇപ്പൊ ശ്രീയേട്ടന് വാങ്ങി അതിന്റെ അടുത്താ ആ വയലും തോപ്പും രണ്ടു കൊല്ലം മുന്നെ വാങ്ങിരുന്നു, ചേച്ചി വരുന്നു എന്ന് ഞാന് പറഞ്ഞിരുന്നു"..ഇന്ദു വിശേഷങ്ങള് പറഞ്ഞുകൊണ്ടെയിരുന്നു..ചെറിയമ്മ്ക്ക് പഴേ പോലെ വയ്യാ എന്നാലുംഒരിടത്തും അടങ്ങിയിരിക്കില്ലാ. മരണവും വിവാഹവുംവീട് വയ്പ്പ് അവള് നിര്ത്തതെ പറഞ്ഞു..പഴയ ചങ്ങാതിമഅരുടെ പുതിയ വിശേഷങ്ങള്. അതെ ഈ തൊടിയിലും അമ്പലമുറ്റത്തും വലം വച്ചവര് ഇന്നു ലോകം മുഴുവന് ..എല്ലാം മാറിപോയി മിക്ക പഴയാ വീടുകളും ഇന്ന് കോണ്ക്രിറ്റായി രൂപം പ്രാപിച്ചു രണ്റ്റു പതിറ്റാണ്ട് മുണ്പെ വിട്ടുപോയ് ഓര്മ്മയിളെ നാറ്റീന്ന് ഈ മുഖഛായ അല്ല.

ഗള്ഫ് മയം! ഷൊപ്പിങ്ങ് സെന്ററുകളും എല്ലാമുറ്റത്തും കാറ്ഷെഡുകളും കാറും ബൈക്കും!. മിഴിച്ചു നൊക്കിയിരുന്നു, വീടെത്തിയതറിഞ്ഞില്ലാ.. ഇന്ദു വീട് പരിഷ്കരിച്ചു കുട്ടികള് പെട്ടിയുമായി മുകളിലെക്ക് പോയി.. എന്റെ പഴേ മുറി ..

"ചേച്ചി ഫ്രഷായി വരൂ ഇന്ദു വാതില് ചാരി ഞാന് പുറത്തെക്ക് നീങ്ങി.. തെങ്ങോലകള് കണ്ടപ്പൊതന്നെ നാടെത്തി എന്ന തോന്നലായി .. പോക്കുവെയില് വീണു തുടങ്ങി. കസേര വലിച്ചിട്ട് അവിടെ ഇരുന്നു വേഷം മാറാന് പോലുംമിനക്കെട്ടില്ലാ ..പെട്ടന്ന് ഇത്രനെരവും പ്രക്ഷുബ്ദമായിരുന്ന് മനസ്സ് ശൂന്യമായ് പോലെ...ഒന്നും ഓര്മ്മയില് വരാതെ.. എത്രനേരം ഇരുന്നു എന്ന്റിയില്ലാ ഇന്ദു ചായയുമായി എത്തി അവള് കുളികഴിഞ്ഞിരിക്കുന്നു..

"ഹെന്റമ്മെ ഇതു വരെ കുളിച്ചില്ലെ? ദിവാസ്പ്നം ഇപ്പൊഴും കൈ വിട്ടില്ലാ അല്ലെ? വന്നെ ..വന്നെ.. വേഗം ..എനിക്ക് തൊഴാന് പോണം. വരൂ എന്റെ ഒപ്പം " ഒറ്റശ്വാസത്തില് അത്രയും പറഞ്ഞു അവള് എന്നെ തള്ളി വിട്ടു. മനസ്സ് ഇരുപതു കൊല്ലം ഓടി പിറകൊട്ടു പോയി..

നല്ല തണുത്ത വെള്ളം, കുളി കഴിഞ്ഞു ഇന്ദുന്റെ മുണ്ടും നെര്യതും ഉടുത്തു അമ്പലത്തിലെക്ക് നടന്നു.. വെറുതെ തൊഴുതു നിന്നു ..ഈ ദൈവങ്ങളൊട് എന്തുപറയണം എന്നറിയില്ലാരുന്നു...പ്രതിക്ഷണം വച്ചു വന്നപ്പൊ ഇന്ദുവിനോട് പറഞ്ഞു

'ഞാന് അമ്മയിയെ കണ്ടു വരാം, നീ നടന്നൊ' ശ്രിയെട്ടന് എത്തി എന്നറിഞ്ഞപ്പൊ മുതല് മനസ്സ് തുടികൊട്ടുകയായിരുന്നു..ഒതുക്കുകള് കയറിചെല്ലുമ്പൊള് മുറ്റത്തു തന്നെ ശ്രീയെട്ടന്!

"ങ്ഹാ! എത്തിയോ?"ഒന്നും മിണ്ടാനാവതെ നൊക്കിനിന്നു.. എന്താ നീമിഴിച്ചു നൊക്കുന്നെ കയറി വന്നേ.. ശ്രീയേട്ടന് ഉമ്മറത്തെക്ക് കയറി..

അമ്മെ ദേ ആരാവന്നെന്ന് നൊക്കിക്കെ? തിരിഞ്ഞു എന്നൊട് അമ്മക്ക് ഇപ്പൊ പഴെ പോലെ വയ്യ... അമ്മായി!! ഒത്തിരി ക്ഷീണിച്ചു... മുടി ഒക്കെ നരച്ചു കണ്ടയുടനെ "ന്റെ കുട്ടിയെ! നീവന്നുല്ലൊ" പിന്നെ ഒരു കരച്ചില്ലായി പിടിച്ചു അരുകിലിരുത്തി.. എന്തൊക്കെയൊ പറഞ്ഞു നേരം പോയതറിഞ്ഞില്ലാ .. നല്ലാ ഇരുട്ടായി.

ഞാന് പോയിവരാം.

ഒറ്റക്കു പോകണ്ടാ ഞാന് കൊണ്ടാക്കാം ..ശ്രീയേട്ടന് കാറ് ഇറക്കി .....നിരത്തിലൂടെ വണ്ടി തെന്നി നീങ്ങവേ ശ്രീയേട്ടന് പതിയെ പറഞ്ഞു "നിന്നെ മുന്സീറ്റിലിരുത്തി ഡ്രൈവ് ചെയ്യുക എന്നത് എന്നും ഡ്രൈവ് ചെയ്യുമ്പൊ ഉള്ളാ ഒരാശയായിരുന്നു" ...

"ശ്രീയേട്ടന് എന്നെ ഓര്ത്തിരുന്നോ"അതിശയത്തൊടെ ചോദിച്ചു പോയി...അതാണ് വായില് നിന്ന് വീണത് ശ്രീയേട്ടന് ചിരിച്ചു.

"എന്റെ കാമുകിയല്ലേ? അങ്ങണെ മറക്കാന് പറ്റുമോ?.

"ശ്രീയേട്ടന് എന്നിട്ട് ഒരിക്കല് പോലും ഒന്നും പറഞ്ഞില്ലാല്ലൊ! ശ്രീയേട്ടന് അപ്പോഴും ഒന്നും പറഞ്ഞില്ലാ.

കാറ് പടിക്കല് നിന്നപ്പോള് എന്റെ കൈ പിടിച്ചു. എന്നിട്ട്പറഞ്ഞു

"ഇതിങ്ങനെ തന്നെ പോട്ടെ നമുക്ക് മാത്രമറിയുന്നാ നമ്മുടെ രഹസ്യമായി...."

ആ കണ്ണുകളില് നൊക്കിയപ്പൊള് ആ സ്നേഹക്കടല് ഞാന് കണ്ടു...ആ കണ്ണുകളില് എന്നെ ഞാന് കണ്ടു. ഈ കണ്ണുകളിലെന്നപോലെ ആ ഹൃദയത്തിലും ശ്രീയേട്ടന് എന്നെ പ്രതിഷ്ടിച്ചിരിക്കുകയായിരുന്നല്ലോ ഈശ്വരാ. ഒന്നു കാണാതെ ഒന്നും മിണ്ടാതെ ഇത്രനാളും എന്നൊടുള്ള് സ്നേഹം മനസില് സൂക്ഷിച്ചു വച്ചുവല്ലോ. ഇനിയൊരു ജന്മം ഉണ്ടെങ്കില് …………….

പക്ഷേ ഈ ജന്മം നമ്മള് മറ്റു കഥാപാത്രങ്ങളായി മാറിപ്പൊയല്ലൊ ഒന്നും മിണ്ടാനാവതെ ഞാന് കാറില് നിന്ന് ഇറങ്ങി.... ഞാന് തിരിഞ്ഞുനോക്കുമ്പോള് സാവധാനം മുന്നോട്ട് നീങ്ങുന്ന വണ്ടിയില് ശ്രീയേട്ടന്..അപ്പോള് സകല ദൈവങ്ങളേയും വിളിച്ചു അപേക്ഷിച്ചു ഇനി ഒരു ജന്മം ഉണ്ടെങ്കില് ഈശ്വരാ ..ഈ സ്നേഹം ഒന്നിപ്പിച്ചു തരണെ ...

Tuesday, December 4, 2007

മഴയില് ..........




തൂവാനം !!
എന് പ്രണയം ..
ചെറു കണികകളായി
പെയ്തിറങ്ങുന്നു
കൈ നീട്ടി തൊടാന് പറ്റാതെ
കണികകള് കാണാനില്ലാതെ
തൂവാനമായി
ഒരു ചെറു നനവായ്
എന്നെ പൊതിയുന്നു.
എന് മനസ്സിനെ ഇക്കിളിപ്പെടുത്തി,
ആപാദ ചൂഡമെന്നെ തൊട്ടുണറ്ത്തി,
ഒരനുഭൂതിയായ് നനവായ്
തെന്നി തെന്നി
പോകുന്ന
ഈ മഴയെ
എന് പ്രണയത്തെ
ഒന്നു
വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്‍പ്പൂ
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന് പ്രണയത്തെ ഇനി
പിരിയാനാവില്ലൊരു നാളും